ആ സ്വപ്നം പൂവണിയുകയാണ്
ജംഷീദ് അടുക്കം
നീണ്ട വർഷത്തെ സ്വപ്നമായിരുന്നു ഒരു വീടെന്നത്, എന്നാൽ ആ സ്വപ്നം ഇന്നിവർക്ക് പൂവണിയാൻ പോവുകയാണ് ,ബന്ദിയോട് ബദിരിയ ജുമാ മസ്ജിദ് ക്യാന്റീനിൽ നീണ്ട കാലം ഉസ്താദന്മാർക്ക് പാചകം ചെയ്ത് നൽകിയിരുന്ന ഖാദർക്ക എന്നാ കണ്ണൂർ ജില്ലക്കാരനായ പാവം മനുഷ്യൻ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി പോയപ്പോൾ യത്തീമായത് മൂന്ന് പെൺ കുട്ടികളായിരുന്നു .
വിധവയായ ആ ഉമ്മ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോൾ കൂടെ നിൽക്കാനും ആശ്വാസ വാക്കുകൾക്കൊണ്ട് സന്തോഷിപ്പിക്കാനും ജമാ അത്ത് ഭാരവാഹികൾ ചേർന്ന് നിന്നു ,
ഭർത്താവിന്റെ മരണ ശേഷം ഭാവിയെ ഓർത്ത് വിതുമ്പുമ്പോൾ ഭർത്താവിന്റെ ആ ജോലിയിൽ ഞാൻ തുടരാമെന്ന് സ്വയം ഏറ്റടുത്ത് ജമാഅത്ത് കമ്മിറ്റിക്കു മുമ്പാകെ പറഞ്ഞപ്പോൾ , പ്രതികൂലമായ പരിസരം കാരണം മറുപടിപറയാൻ ആശങ്കപ്പെട്ടെങ്കിലും പിന്നീട് ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു .
പ്രിയപ്പെട്ട ഖാദർക്കക്ക് ശേഷം വർഷങ്ങളോളമായി മദ്രസ ഉസ്താദന്മാർക്ക് പാചകം ചെയ്ത് വരികയാണ് ആ ഉമ്മ ,
താമസ സൗകര്യം അടുത്തുള്ള കോർട്ടേസിൽ ഒരുക്കി കൊടുത്തെങ്കിലും പോയി വരുമ്പോഴുള്ള ബുദ്ധിമുട്ട് മാനിച്ഛ് അതെ കാന്റിലിൽ താമസിക്കാനുള്ള അനുവാദം നൽകപ്പെട്ടു ,അപ്പോഴും ജമാ അത്ത് ഭാരവാഹികൾ ഇവർക്കുള്ള താമസ സൗകര്യത്തെ കുറിച്ചുള്ള ആലോചനയിലായിരുന്നു .
ഭർത്താവിന്റെ മരണ ശേഷം ഭാവിയെ ഓർത്ത് വിതുമ്പുമ്പോൾ ഭർത്താവിന്റെ ആ ജോലിയിൽ ഞാൻ തുടരാമെന്ന് സ്വയം ഏറ്റടുത്ത് ജമാഅത്ത് കമ്മിറ്റിക്കു മുമ്പാകെ പറഞ്ഞപ്പോൾ , പ്രതികൂലമായ പരിസരം കാരണം മറുപടിപറയാൻ ആശങ്കപ്പെട്ടെങ്കിലും പിന്നീട് ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു .
പ്രിയപ്പെട്ട ഖാദർക്കക്ക് ശേഷം വർഷങ്ങളോളമായി മദ്രസ ഉസ്താദന്മാർക്ക് പാചകം ചെയ്ത് വരികയാണ് ആ ഉമ്മ ,
താമസ സൗകര്യം അടുത്തുള്ള കോർട്ടേസിൽ ഒരുക്കി കൊടുത്തെങ്കിലും പോയി വരുമ്പോഴുള്ള ബുദ്ധിമുട്ട് മാനിച്ഛ് അതെ കാന്റിലിൽ താമസിക്കാനുള്ള അനുവാദം നൽകപ്പെട്ടു ,അപ്പോഴും ജമാ അത്ത് ഭാരവാഹികൾ ഇവർക്കുള്ള താമസ സൗകര്യത്തെ കുറിച്ചുള്ള ആലോചനയിലായിരുന്നു .
നമ്മൾ വീട്ടിൽ സന്തോഷത്തോടെ കിടന്നുറങ്ങുമ്പോൾ ഒരു പരിഭവവുമില്ലാതെ ആ ഉമ്മയും മക്കളും അതെ കാന്റീനിൽ നാളുകൾ നീക്കികൊണ്ടേയിരുന്നു , സ്വന്തമായ വീടെന്ന സ്വപനം പുലരാനുള്ള പ്രാർത്ഥനയിലായി കാണും അവർ .
എന്നും നാടിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന നന്മയുടെ ഒരുപാട് സുമനസ്സുകളാണ് ജമാഅത്തിന്റെ നേതൃ നിരയിൽ , അവരുടെ നിതാന്ത പ്രയത്നത്തിനൊടുവിൽ ആ സ്വപ്ന ഭവനത്തിന് തറക്കല്ലിട്ടു , സ്വദേശത്തും വിദേശത്തുമായി മഹല്ല് വാസികൾ ഈ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി ഓരോ വാഗ്ദാനങ്ങളുമായി കടന്ന് വന്നു .സ്വന്തം വീട് പണി പുരോഗമിക്കുന്നത് പോലെ ഓരോ ദിവസവും വാട്സാപ്പ് ഗ്രുപ്പിലൂടെ കാര്യങ്ങൾ ആരായുകയും ബന്ധപ്പെടുകയും ചെയ്തു ,
അവസാനം ആ സ്വപ്ന പദ്ധതി പൂർത്തീകരിക്കാൻ പോവുകയാണ്.
അവസാനം ആ സ്വപ്ന പദ്ധതി പൂർത്തീകരിക്കാൻ പോവുകയാണ്.
എത്തീമായ ആ കുട്ടികൾ ഇനി ഉറങ്ങുന്നത് കാന്റീനിൽ അല്ല , രണ്ടു മുറികൾക്കുള്ളിൽ നിന്നും അവർ സുന്ദരമായ ഒരു വീട്ടിലേക്ക് മാറുകയാണ് , ഭർത്താവ് നഷ്ട്ടപെട്ടപ്പോൾ ആരുമില്ലാതെയായി പോയി എന്ന് വിതുമ്പിയപ്പോൾ ആശ്വാസ വാക്കുകൾ കൊണ്ട് കൂടെ നിന്ന ബന്ദിയോട് ബദിരിയ ജമാ അത്ത് കമ്മിറ്റിയാൽ തയ്യാറാക്കിയ മനോഹരമായ വീട്ടിലാണ് ഇവർ താമസിക്കുന്നത് .
മൈലാഞ്ചി ചെടികൾക്കിടയിൽ എന്നും പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന ആ ഉമ്മ ഇന്ന് ഏറെ സന്തോഷ വതിയായി കാണും , കാരണം ഏറെ കാലം മനസ്സിൽ കൊണ്ട് നടന്ന സ്വന്തയായി തല ചായ്ക്കാൻ ഒരു വീടെന്ന സ്വപ്നം പൂവണിയാൻ പോവുകയാണല്ലോ.
മൈലാഞ്ചി ചെടികൾക്കിടയിൽ എന്നും പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന ആ ഉമ്മ ഇന്ന് ഏറെ സന്തോഷ വതിയായി കാണും , കാരണം ഏറെ കാലം മനസ്സിൽ കൊണ്ട് നടന്ന സ്വന്തയായി തല ചായ്ക്കാൻ ഒരു വീടെന്ന സ്വപ്നം പൂവണിയാൻ പോവുകയാണല്ലോ.
സുമനസ്സുകളുടെ ഈ ഇടപെടലിലുടെ ഏകദേശം ഇരുപതു ലക്ഷത്തോളം രൂപ ചിലവഴിച്ചു ഒന്നര വർഷം കൊണ്ടാണ് ഈ വീട് പൂർത്തികരിച്ചിട്ടുള്ളത് .
ഈ ദൗത്യത്തിൽ പങ്കാളികളായവർക്ക് നാഥൻ സ്വർഗീയ ഭവനം നൽകി അനുഗ്രഹിക്കട്ടെ - അമീൻ
No comments:
Post a Comment