time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, January 31, 2018


മഹത്മാജിയുടെ വിയോഗത്തിന് 70 ആണ്ട്

രാഷ്ട്രപിതാവിനെ വക വരുത്തിയവർ തുടർ കഥകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു, ജാതിയതോടെ പേരിൽ, ലൗ ജിഹാദിന്റെ പേരിൽ, പച്ച മനുഷ്യനെ ചുട്ടു കൊല്ലുന്ന കാട്ടാളന്മാർ വിലസി നടക്കുമ്പോൾ പ്രാണൻ പോലും വെടിഞ് ഭാരതത്തിന്റെ നിലനിൽപ്പിനു പ്രയത്നിച്ച പൂർവ്വ സുരികളുടെ സ്വപനം ഇവരാൽ തകർക്കെപ്പെടുകയാണ്

✍🏻 ജംഷീദ് അടുക്കം

http://www.kumblavartha.com/2018/01/mahatma-gandhi-article-jamsheed-adukkam.html

ഇന്ത്യൻ ചരിത്രത്തിൽ ചോരയുടെ നിറം കൊണ്ടെഴുതിയ തീയതിയാണ് 1948 ജനുവരി 30 .
ഫാസിസത്തിന്റെ ക്രൂര മുഖം വെളിവാക്കിയ നാധുറാം വിനായക് റാവു കോഡ്‌സെ ഡൽഹിയിലെ ബിർള ഹഔസിനു മുന്നിൽ മഹാത്മാവിന്റെ നെഞ്ചകത്തേക്ക് വെടിയുണ്ടകൾ പായിച്ചപ്പോൾ ആ നാളിൽ നിശ്ചലമായി പോയി ഭാരതം ,

എല്ലാ വൈകുന്നേരങ്ങളിലും ബിർള ഹൌസിലേക്ക് പ്രാർത്ഥനക്കായി എത്താറുള്ള മഹാത്മാജി പ്രാർത്ഥനകൾക്ക് ശേഷം ഹൃസ്വമായ പ്രസംഗത്തുടെ ജനങ്ങളെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന പതിവുണ്ടായിരുന്നു , ആൾ ഇന്ത്യ റേഡിയോയിലൂടെയായിരുന്നു ഇന്ത്യ ആ ശബ്ദത്തെ കേട്ടിരുന്നത്.
പതിവ് പോലെ അന്നത്തെ ആ രാത്രി (1948 ജനുവരി 30 വെളളി ) റേഡിയോ ട്യൂൺ ചെയ്‌തവർ മഹത്മാവിന്റെ സദുപദേശങ്ങൾ കേൾക്കാനായി കാതുകൾ ചേർത്തു വെച്ചപ്പോൾ രാഷ്ട്ര പിതാവിന്റെ ശബ്ദമല്ല ലോകം കേൾക്കേണ്ടി വന്നത് ,പകരം പ്രധാന മന്ത്രി ജവാഹർ ലാൽ നെഹ്‌റുവിന്റെ ഇടറിയുള്ള വാക്കുകളായിരുന്നു ,

"നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ട് പോയി "!
ജീവിതത്തിലെ ഏറ്റവും ദുഃഖരമായി പ്രസംഗം നെഹ്‌റു നടത്തിയപ്പോൾ ലോകം കണ്ണീരോടെയായിരുന്നു ശ്രവിച്ചിരുന്നത് ...

**
എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മണിക്കാണ് ഗാന്ധിജി പ്രാർത്ഥനക്കായി എത്താറുള്ളത് , അന്ന് സമയം അഞ്ചായിട്ടും ഗാന്ധിജി എത്തിട്ടില്ല , പതിവ് സമയം കഴിഞിട്ടും അവിടെ കൂടി ചേർന്നവരൊക്കെ പരസ്പരം അന്വേഷിചു , ബിർള ഹൊസ്സിലെ മുറിയിൽ സർദാർ വല്ലഭായ് പട്ടേലുമായി സംഭാഷണത്തിലയായിരുന്നു അദ്ദേഹം.
സമയം 5 ,15 : മനുഭവേൽ, ആഭ എന്നിവരുടെ തോളിൽ കയ്യിട്ട് ഗാന്ധിജി മുറിയിൽ നിന്നുമിറങ്ങി , നേരം ഇത്തിരി വൈകിയതിനാൽ ഒരൽപം വേഗതയിൽ അദ്ദേഹം നടന്നു , തടിച്ചു കൂടിയവർ മഹാത്മാജിയുടെ പേരുകൾ ഉച്ചത്തിൽ വിളിക്കുമായിരുന്നു , പെട്ടന്നാണ് ഒരു സ്‌ഫോടക ശബ്ദം അവർക്ക് കേൾക്കേണ്ടി വന്നത് , മഹത്മാജിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടയാൾ തന്റെ കയ്യിലുണ്ടായിരുന്ന ബറേറ്റ എം 1934 സെമി ആട്ടോമെറ്റിക് 606824 സീരിയൽ നമ്പർ പിസ്റ്റാലിന്റെ കാഞ്ചി വലിച്ഛ് മഹത്തമാവിന്റെ നെഞ്ചകത്തേക്ക് 3 തവണകളിലായി വെടിയുണ്ടകൾ തുളച്ചു കയറിയിരുന്നു .

മൂന്നാമത്തെ വെടിയുണ്ട ഏറ്റാണ് ഗാന്ധി പിന്നിലേക്ക് വീണത് , ആ പരിസരമാകെ ആക്രോശവും നിലവിളികളുമായുർന്നിരുന്നു പുക ചുരുൾ മൂടിയ തോക്കുമായി നിന്ന ഗോഡ്‌സെയെ ചിലർ ചേർന്ന് കീഴ്‌പ്പെടുത്തി , പ്രതിരോധിക്കാനാവാതെ അയാൾ നിശ്ചലനായിരുന്നു ,
ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോഡ്‌സെ ഉൾപ്പെടെ 8 പേരെയാണ് വിചാരണ ചെയ്യപ്പെട്ടത് ,1949 ഫെബ്രുവരി പത്തിനു കോടതി വിധി പുറപ്പെടുവിച്ചു.

ഒന്നാം പ്രതി ഗോഡ്സെക്കും മൂന്നാം പ്രതി നാരായൺ ആപ്തെക്കും തൂക്കുകയർ , 1949 നവംബർ 15 നു രാവിലെ ഇരുവരെയും ഹരിയാനയിലെ അംബാല സെന്റെറിൽ ജയിലിൽ തൂക്കിലേറ്റുകയിൽ ജയിൽ അങ്കണത്തിൽ തന്നെ സംസ്കരിക്കുകയും ചെയ്തു .

**
മഹാത്മാജിയുടെ കൊലപാതകത്തിന് 70 വയസ്സ് തികയുമ്പോഴും സ്വതത്ര ഭാരതത്തിൽ ഫാസിസം നടമാടി കൊണ്ടെയിരിക്കുന്നു ,
രാഷ്ട്രപിതാവിനെ വക വരുത്തിയവർ തുടർ കഥകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു ,ജാതിയതോടെ പേരിൽ , ലൗ ജിഹാദിന്റെ പേരിൽ , പച്ച മനുഷ്യനെ ചുട്ടു കൊല്ലുന്ന കാട്ടാളന്മാർ വിലസി നടക്കുമ്പോൾ പ്രാണൻ പോലും വെടിഞ് ഭാരതത്തിന്റെ നിലനിൽപ്പിനു പ്രയത്നിച്ച പൂർവ്വ സുരികളുടെ സ്വപനം ഇവരാൽ തകർക്കെപ്പെടുകയാണ് .
ഇനിയൊരു ഗോഡ്‌സെയും പിറവിയെടുക്കരുതേ എന്നാ പ്രാർത്ഥനകൾ അവശേഷിക്കുകയാണ് ...
ഗാന്ധിയും , നെഹ്‌റുവും , ജൗഹറും സ്വപ്നം കണ്ട ഭാരതം അത് പരസ്പരം രക്ത ചീന്തലുകൾ ഇല്ലാത്ത ഭാരതമാണ് ..

Saturday, January 20, 2018


സി എ മുഹമ്മദ് ഹാജി ഓർമ്മയായി...


ജംഷീദ് അടുക്കം

സീ എ എന്ന രണ്ടക്ഷരങ്ങൾക്കപ്പുറമായിരുന്നു മുഹമ്മദ് ഹാജി എന്നാ മുഹമ്മദ്‌ചയുടെ ഔന്നിത്യം, 
ഒരു നല്ല വ്യാപരിയിലുപരി വിശാല മനസ്ക്കത അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.
ആ പുഞ്ചിരികുന്ന മുഖത്തോട് എന്നും ബഹുമാനവും ആദരവും തോനീട്ടുണ്ട് ,
ഒരു നാടിന്റെ നിയത്രണം അഥവാ നീണ്ട 18 വർഷക്കാലം ഒരു മഹല്ലിന്റെ അധ്യക്ഷ പദവി അലങ്കരിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്യം തന്നെയാണ്
, ഓരോ മനസ്സും ഒരുപോലെ അംഗീകരിച്ചത് കൊണ്ടാണ് ആ ഉന്നത പതവിയിൽ ഇരിക്കാൻ പരേതന് അവസരങ്ങൾ ഒരുങ്ങിയത്, അവ നിസ്വാർത്ഥതയോടെ ഏറ്റെടുത്ത് പ്രവർത്തിക്കുന്നത്തിൽ ഈ നല്ല മനുഷ്യന് സാധിച്ചിട്ടുണ്ട്.
നിഷ്കളങ്കമായ പെരുമാറ്റം , സൗമയമായി ഇടപെടലുകൾ , പ്കവ്വമായ തീരുമാനങ്ങൾ ഇവയൊക്കെ മുഹമ്മദ് ചെയിലൂടെ പ്രകടമായിരുന്നു.
നല്ല കച്ചവടക്കാരൻ , ജാതി മത ഭേതമന്യ സകലരിലും പ്രിയങ്കരനാണ് മുഹമ്മദ്‌ച്ച.
പതുക്കെ, താഴെ നോക്കിയുള്ള നടത്തം ഇന്നും കൺ മുന്നിലൂടെ കടന്ന് ചെല്ലുത് പോലെ...
amsheedadkam.blogspot.ae
പള്ളിയുടെ വാർഷികങ്ങളിലും , നബിദിന വേദികളിലും നിറ സാന്നിധ്യമായിരുന്നു പരേതൻ ,
മദ്രസ പഠന കാലത്ത് ഒരുപാട് സമ്മാനങ്ങൾ ആ സ്നേഹ അസ്തങ്ങളിൽ നിന്നും സ്വീകരിച്ചിട്ടുണ്ട് അപ്പോൾ മുഖത്ത് പ്രകടമായ പുഞ്ചിരിക്ക് പറഞ്ഞറീക്കാനാവാത്ത ആഹ്ലാദമായിരുന്നു...
ആ കരങ്ങൾ കൊണ്ടായിരുന്നു അടുക്കം ഖിളറിയ ജുമാ മസ്ജിദിന്റെ ഓരോ പരിപാടികൾക്കും കോടി ഉയർന്നിരുന്നത്,
അവിടെ നിന്നുമായിരുന്നു ഓരോ അധ്യക്ഷ നിയന്ത്രണവും ,
ഇത്തിഹാദ് 2019 പടിവാതിൽക്കൽ നിൽക്കുമ്പോൾ ആ നിയത്രണവും നേത്രത്വവും ഇനി ഇല്ലല്ലോ എന്നാ സങ്കടം മാത്രം ...
മർഹും അബ്ദുൽ റഹ്‌മാൻ ഹാജി എന്നാ സർവ്വാദരണീയനായ പണ്ഡിതൻ ബീജവാകാം നൽകിയ ഉദ്ദ്യമത്തെ നീണ്ട കാലങ്ങളോളം നെഞ്ചോട് ചേർത്ത് വെച്ച് വിടപറയുമ്പോൾ,
ഒരു നാട് തന്നെ ദുഃഖിക്കുകയാണ്...
"ഓരോ ശരീരവും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും "
ചില മരണങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു ...
നാഥാ
ആ മൈലാഞ്ചി ചുവട്ടിൽ അന്തിയുറങ്ങുന്ന പ്രിയപ്പെട്ട മുഹമ്മദ്‌ചെയിൽ നീ കാരുണ്യം വാർഷിക്കേണമെ ...
അദ്ദേഹത്തിൻറെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിക്കാൻ തുണക്കേണമെ -
=jamsheedadkam.blogspot.ae




Sunday, January 14, 2018

"ക്യാമ്പസ് വിസ്ത" ഒരു ഓർമ്മ കൂട്ട്


ജംഷീദ് അടുക്കം

ജീവിതത്തിൽ ഒത്തിരി ഓർമ്മകൾ സമ്മാനിച്ച നാളുകളാണ് ക്യാമ്പസിലേത് , മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ ,
ക്യാമ്പസ് മധുരമാണ് ,
ആ നാല് ചുവരുകൾക്കുള്ളിൽ ഞങ്ങൾ തീർത്തത് സ്വർഗ്ഗമായിരുന്നു ,
എവിടെയോ ജനിച്ചവർ , എവിടെയോ വളർന്നവർ എന്നാൽ ഞങൾ കൂട്ടുകുടിയത് ഈ കലാലയത്തിന്റെ ഇടനാഴിയിലായിരുന്നു ....
അന്നൊരു ജൂൺ കടന്നെത്തിയപ്പോൾ , ഒരുക്കലും കണ്ടു മുട്ടിയിട്ടില്ലാത്ത ഞങ്ങൾ പരസ്പരം കണ്ടു മുട്ടി , ഉറ്റ മിത്രങ്ങളായി ഇനി ഒരിക്കലും പിരിയില്ലന്ന് പാട്ട് പാടി നടന്നു , എന്നാൽ മറ്റൊരു മാർച്ച് കടന്നെത്തിയപ്പോഴേക്കും വേർപിരിയലിന്റെ അവസാന ബെല്ല് മുഴുങ്ങാൻ നേരമായിരുന്നു....
കാലത്തിന്റെ ഈ നീണ്ട ഇടനാഴിയിൽ കാതോർത്ത് നിൽക്കുമ്പോൾ , കേൾക്കുന്ന കളിയും ചിരിയുമെല്ലാം ആ കലാലയത്തിന്റെയാണ്...
സ്വാപ്നങ്ങൾക്കു ചിറകു നൽകിയ , ജീവിത യാഥാർഥ്യങ്ങളെ പകർന്നു നൽകിയ ഒരുപാട് നല്ല കുട്ടുകാരെ , സദുപദേശങ്ങൾ നൽകിയിരുന്ന അദ്ധ്യാപകരെ , സമ്മാനിച്ച ആ തിരു മുറ്റത്തെ ഞങ്ങൾ വിളിച്ചത് മഹാതമാ എന്നാണ് ...
കണ്ണുകൾ കൊണ്ട് കഥകൾ കൈമാറിയ പ്രണയങ്ങളും , കൈകൾ കോർത്തു കളി ചിരികൾ സമ്മാനിച്ച സൗഹൃദങ്ങളും കലാലയത്തിന്റെ കരൾ തുടിപ്പുകളാണ് ....
മനസ്സിന്റെ താളുകളിൽ മയിൽ‌പ്പീലിതുണ്ടു പോലെ കാത്തു വെക്കാൻ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച പ്രിയ കാമ്പസ്....
ആഘോഷങ്ങളുടെ യൗവ്വനത്തെ ഉൽത്സാവമാക്കി മാറ്റിയ ആശങ്കകളുടെ യൗവ്വനം പ്രതീക്ഷകളാക്കി മാറ്റിയ ആ കോളേജിൽ നിന്നും പടിയിറങ്ങുമ്പോഴേക്കും ബാക്കിയായത് മനസ്സിന്റെ കോണിലെവിടെയോ അവശേഷിച്ച സുഖമുള്ള നൊമ്പരങ്ങളും ഓർമ്മകൾ മാത്രം...
കാലത്തിന്റെ കുസൃതികളറിയാതെ , സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സുമായി കലാലയത്തിന്റെ പടികൾ കയറിയപ്പോൾ , ഒരു ദേശാടനം പൂർത്തിയാക്കി തിരിച്ചിറങ്ങുമ്പോൾ ,
ഇനി ഒരിക്കലും തിരുച്ചു കിട്ടാത്ത സ്നേഹത്തിന്റെ വർണ്ണ ബിന്ദുക്കളെ ഒരു വേള തിരിച്ചു കയറി തപ്പിയെടുക്കാൻ മനസ്സ് വെമ്പിയിരുന്നു .
അന്ന് പടിയിറങ്ങിപ്പോൾ , ഓട്ടോ ഗ്രാഫിന്റെ അവസാന പേജിൽ കുറിച്ചിരുന്നു , ഇത് പോലൊരു സൗഹൃദം എന്നും വാടാതെ വിടർന്ന് നിൽക്കണമെന്ന് ...
ഞങ്ങൾ കടൽ കടന്ന് മണലാരണ്യത്തിൽ പ്രവാസികളായി എത്തിയപ്പോൾ ,മനസ്സിൽ തുളുമ്പി നിന്ന കുസൃതികൾ മഹാത്മയുടെ ചുവരുകളിൽ കോറിയിട്ടത് പോലുള്ള ആ നല്ല ഓർമ്മകളെ വീണ്ടെടുക്കുകയാണ് ക്യാമ്പസ് വിസ്ത യിലൂടെ ...
കുമ്പള മഹാത്മാ കോളേജ് ലെ അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും ജനവരി 12 ന് ദുബായ് സബീൽ പാർക്കിൽ ഒത്തൊരുമിക്കുമ്പോൾ അടക്കപ്പെട്ട അറ്റന്ഡസ് വീണ്ടും തുറക്കപ്പെടും , അന്ന് ക്ലാസിലേക്ക് വൈകിയെത്തിയതിന്റെ കാരണങ്ങൾ നിരത്തപ്പെടും , ക്ലാസ് മുറിയിലെ കളിചിരികൾ വീണ്ടും മുഴുങ്ങും, അങ്ങിനെ ഒന്നിന് പുറകെ ഒന്നൊന്നായി എത്തുന്ന ഓർമ്മകളോരോന്നും കൂടിച്ചേർന്ന് അതൊരു വലിയ ഓർമ്മകുട്ടായി മാറും...
ഓരോ പിരിയലും നോവാണ് , ഓരോ കുടിച്ചേരലുകൾ സന്തോഷവും (ടൈറോൺ എഡ്‌വേഡ്‌)

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...