ഞാനടുത്തറിഞ്ഞ എ കെ എം
(മഞ്ചേശ്വരതത്തിന്റെ യുവ നേതാവ് എ കെ എം അഷ്‌റഫിനെ കുറിച്ച് ജംഷീദ് അടുക്കം എഴുതുന്നു )
....
ജംഷീദ് അടുക്കം
ഉന്നത പടവുകൾ താണ്ടിയവരുടെ ചരിത്രം വായിച്ചാൽ,
അവരെ കൂടുതൽ അടുത്തറിഞ്ഞാൽ പലപ്പോഴും അവർ ത്യജിച്ച ത്യാഗവും നിരന്തരമായ കഠിനാദ്വാനവും ഒളിഞ്ഞിരിപ്പുണ്ടാകും .
നാളെയെ കുറിച്ച് നിങ്ങൾ സ്വപ്നം കാണുക , ആ സ്വപ്നത്തിനായി പ്രയത്നിക്കുക , നിങ്ങളുടെ മുന്നിൽ ഏത് വലിയ തടസ്സമാണെങ്കിലും എല്ലാത്തിനെയിം പുഞ്ചിരിയോടെ നേരിടുക എന്നാൽ മാത്രമെ നിങ്ങൾ കണ്ട സ്വപ്നം പൂവണിയുകയുള്ളു എ പി ജെ അബ്ദുൽ കലാമിന്റെ വാക്കുകൾ അത്രമേൽ പ്രകടമാണ് ഇവിടെ .
എ കെ എം എന്നാ മൂന്നക്ഷരങ്ങൾകൊണ്ട് ജന മനസ്സികളിൽ ഇടപ്പിടിച്ച യുവ നേതാവാണ് പ്രിയപ്പെട്ട എ കെ എം അഷ്‌റഫ് ,നാടിന്റെ നന്മയ്ക്കു വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന യുവ നേതാവിനെയാണ് ആ മുനാക്ഷരങ്ങൾക്കുളിൽ നിന്നും കാണാനാവുന്നത് .
യുവ നേതാക്കൾക്കിടയിൽ വ്യത്യസ്താനായി സാമൂഹ്യ പ്രവർത്തന മേഖലകളിൽ തിളങ്ങാനുള്ള സകല കഴിവുകളും സമ്മേളിച്ചിട്ടുണ്ട് പ്രിയ അഷ്രഫ്ച്ചയിൽ
സ്‌കൂൾ പഠന കാലം മുതൽക്കേ പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മുന്നിലായിരുന്നു എന്ന് കുടുംബ സുഹൃത്തായ ഹാഷിംച്ചയിൽ നിന്നും കേട്ടറിഞ്ഞിട്ടുണ്ട് ,
സ്‌കൂൾ കലാ മത്സരങ്ങളിൽ തന്റെ സർഗ്ഗ വാസനകളെ പ്രകടിപ്പിച്ഛ് നിരവധി സമ്മാനങ്ങളാണത്രെ നേടി എടുത്തത് .
വായനയെ ഏറെ ഇഷ്ട്ടപ്പെട്ട അഷ്‌റഫ്ച്ചയെ വ്യത്യസ്‌തനായിട്ടാണ് ഞാൻ എന്നും കാണുന്നത് .
ചെറുപ്പം തൊട്ടെ കയ്യിൽ ഒരു പത്രമോ മാസികയോ കൂടെ കരുതുമത്രെ ,
പലപ്പോഴും രാത്രി വൈകി വീട്ടിലെത്തിയാലും ഒരൽപം വായിക്കാതെ കിടന്നുറങ്ങാറിലെന്ന് പറഞ്ഞപ്പോൾ വായനയോടുള്ള താൽപ്പര്യം എത്ര മാത്രമാണെന്ന് മനസ്സായിലാക്കാനായി ...
എന്നും അവഗണനകൾ തൊട്ടറിഞ്ഞ മഞ്ചേശ്വരത്തിന്റെ പ്രതീക്ഷയാണ് എ കെ എം എന്നാ നേതാവ്,
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് മഞ്ചേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി അലങ്കരിക്കുമ്പോൾ ജന മനസ്സുകൾ നൽകിയ ആദരവും ബഹുമതിയുമാണ് ആ നേട്ടം ,
കൈവെച്ച മേഖലകളിലെല്ലാം വിജയം കൊയ്യാൻ ഈ യുവ തുർക്കിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ മഞ്ചേശ്വരത്തിന്റെ ചിത്രത്തെ കൂടുതൽ തിളക്കമാർന്നത്തിലേക്കെത്തിക്കാൻ ഏറെ പ്രയാസമല്ലെന്ന് അടുത്തറിയുമ്പോൾ ഏതൊരുത്തനും മനസ്സിലാക്കാനാകും .
നാടിന്റെ മത മൈത്രി കാത്തു സൂക്ഷിക്കുന്നതിൽ എ കെ എം ന്റെ ഇടപെടലുകൾ പ്രശംസനീയമാണ്,
വർഗ്ഗീയതയുടെ വിഷം ചീറ്റുന്ന പ്രസ്ഥാനങ്ങൾക്ക് മുന്നിൽ നട്ടെല്ല് നിവർത്തി ആർജവത്തോടെ പ്രസംഗിക്കാനും സാഹോദര്യത്തിന്റെ സന്ദേശങ്ങൾ ജീവത്തിലൂടെ പകർന്ന് നൽകാനും പ്രിയ അഷ്റഫ്ച്ചക്ക് സാദിച്ചിട്ടുണ്ട്.
ഞാൻ പലപ്പോഴും വിസ്മയത്തോടെ കണ്ടവരിൽ ഒരാളാണ് എ കെ എം ,ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റുന്ന നേതാവ്,
കേരളം മഴ വെള്ള പാച്ചിലിൽ ഒഴുകി പോയപ്പോൾ മഞ്ചേശ്വരത്ത് നിന്നും കാരുണ്യത്തിന്റെ കൈത്താങ്ങായി നിരവധി സഹായങ്ങളാണ് എത്തിച്ചത് , അവിടെയൊക്കെ മുന്നിൽ നിന്ന് നയിച്ചത് എ കെ എം എന്ന അത്ഭുത മനുഷ്യനാണ്, മത രാഷ്ട്രീയ വേലികെട്ടുകൾകളെ തകർത്ത് സർവ്വരെയും ഒരുമിച്ച് നിർത്താനും അവരെ ആദരിക്കാനും ഈ നന്മയുള്ള മനസ്സ് കടന്ന് വന്നു , അപ്പോഴൊക്കെ ആയിരം ഹാറ്റ്സ് ഓഫുകളാണ് തന്നെ തേടിയെത്തിയത് .
ഏത് തിരക്കിനിടയിലും തന്റെ മുന്നിലൂടെ കടന്ന് പോകുന്ന ഏതൊരുത്തൻ കൈ വീശി കാട്ടിയാലും ജാഢകളില്ലാതെ പുഞ്ചിരിയോടെ തിരിച്ചും കൈവീശി കാട്ടും അഷ്‌റഫ്ച്ച, പൊതു പ്രവർത്ത രംഗത്ത് പലർക്കും മാതൃകയാണ് ...
വടക്കേ കേരളത്തിൽ പ്രസംഗ മേഖലയിൽ ഇത്രയധികം ആകർഷണീയത കൈവരിച്ച നേതാക്കൾ വളരെ വിരളമാണ് , അവർക്കിടയിലെ വ്യത്യസ്തനാണ് എ കെ എം ,തുളു നാടെന്ന് വിശേഷിപ്പിക്കുന്ന മഞ്ചേശ്വരത്ത് നിന്നും കന്നടയിൽ ബിരുദം നേടി മലയാളത്തിൽ അവഗാഹം നേടിയ പ്രഭാഷകരെ പോലും വിസ്മയിപ്പിക്കത്തക്ക വിധം പ്രസംഗിക്കുന്നത് കാണുമ്പോൾ വായനയോടുള്ള തന്റെ താല്പര്യം എത്രെ മാത്രം പ്രതിഫലിച്ചിട്ടുണ്ടെന്ന് കണ്ടെത്താനാകും .
ഈ അടുത്ത് ദുബൈ നടന്ന ഇർത്തിഫാഖ് 2018 ൽ കന്നഡയും മലയാളവും ചേർത്ത് കൊണ്ട്
നടത്തിയ പ്രസംഗം സദസ്സിനെ ആവേശം കൊള്ളിച്ചിരുന്നു,
പൊതു പ്രവർത്തന രംഗത്തെ തിരക്കിനിടയിലും ദീനി ചിട്ടയെ മറികടക്കുന്നവർക്ക് ഒരുപാട് പാഠങ്ങളാണ് അഷ്‌റഫ്ച്ചയിലൂടെ പഠിക്കാനുള്ളത്, കൊക്കച്ചാൽ വാഫി കോളേജിന്റെ പ്രചരണത്തിന്റെ ഭാഗമായി ദുബൈയിൽ വന്ന അഷ്‌റഫ് ഏറെ വൈകി റൂമിലെത്തീട്ടും സുബ്ഹി ജമാത്തിനായി പള്ളിയിൽ പോകാൻ കാണിച്ച ആവേശം അവിടത്തെ പ്രവർത്തനത്തിന് നൽകുന്ന ഊർജ്ജമാണ് .
കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോഴും ജീവിതം നാടിന്റെയും ജനതയുടെയും ഉന്നമത്തിനു വേണ്ടി മാറ്റി വെക്കണമെന്ന ലക്ഷ്യ ബോധമാണ് പുതു തലമുറക്ക് എ കെ എം യിലൂടെ പഠിക്കാനുള്ളത്.
മഞ്ചേശ്വരത്തിന്റെ വികസനത്തിന് ഈ പ്രതിഭാ ശാലിയായ നേതാവിന്റെ സാന്നിദ്യം എന്നും ആവശ്യമാണ്.
ഉന്നതങ്ങളുടെ പടവുകൾ താണ്ടാൻ പ്രിയ നേതാവിന്ന് സർവ്വശക്തൻ തുണക്കട്ടെ - ആമീൻ
കൂടുതൽ വായനയ്ക്ക് ബ്ലോഗ് സന്ദർശിക്കൂ
ജ്ഞാനതീരം
whatsapp :+919995232213