time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, May 27, 2018


റമദാൻ കരുണയുടെ മാസം 



ജംഷീദ് അടുക്കം

തിരുനബി (സ്വ) പറഞ്ഞു: "ഒരു യാത്രക്കാരന്‍. ദാഹിച്ചവശനായിരിക്കുന്നു. ഒരു കിണര്‍ കണ്ടപ്പോള്‍ അയാളതിലിറങ്ങി ദാഹം തീര്‍ത്ത്‌ പുറത്തു കടന്നു. അപ്പോള്‍ ദാഹിച്ചു നില്‍ക്കുന്നൊരു പട്ടിയെ കണ്ടു. ദാഹത്താല്‍ മണ്ണ് തിന്നുന്നുണ്ട്. താന്‍ സഹിച്ച അത്ര തന്നെ ദാഹം ഈ പട്ടിയും സഹിക്കുന്നല്ലോ എന്നയാള്‍ക്ക് തോന്നി. അയാള്‍ വീണ്ടു കിണറ്റിലിറങ്ങി. തന്റെ 'ഖുഫ്ഫ' (ഷൂ) യില്‍ വെള്ളം നിറച്ചു കടിച്ചു പിടിച്ചു തിരിച്ചു കയറി. പട്ടിയെ കുടിപ്പിച്ചു. അപ്പോള്‍ അയാളോടുള്ള നന്ദിയെന്നോണം അല്ലാഹു അയാളുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയും സ്വര്‍ഗ്ഗ പ്രവേശം അനുവദിക്കുകയും ചെയ്തു." ഇത് കേട്ടപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചു: "മൃഗങ്ങളിലും നമുക്ക് പ്രതിഫലം ലഭിക്കുമോ?" തിരുനബി (സ്വ) മറുപടി പറഞ്ഞു: "ജീവന്‍ തുടിക്കുന്നവയിലെല്ലാം പ്രതിഫലം ലഭിക്കും" (ബുഖാരി, മുസ്‌ലിം)



വിശന്നു വിറയ്ക്കുന്ന ഒട്ടനേകം ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നു നമുക്കറിയാം. ഒരുപക്ഷെ അവരുടെ കൃത്യമായ കണക്കും തിട്ടമുണ്ടായിരിക്കും. പക്ഷെ, അവരുടെ ഉള്ളിന്റെ കാളല്‍ ബോധ്യപ്പെടണമെങ്കില്‍ അതൊന്നനുഭവിച്ചറിയുക തന്നെ വേണം. ആ കൊണ്ടറിവിനുള്ളൊരു വഴി കൂടിയാണീ വ്രതാനുഷ്ടാനം. ദാഹം അനുഭവിച്ചറിഞ്ഞൊരു മനുഷ്യന്‍ പട്ടിയുടെ ദാഹവും മനസ്സിലാക്കിയത് പോലെ, പട്ടിണിപ്പാവങ്ങളുടെ ദീനരോദനം കേള്‍ക്കാന്‍ നമുക്കീ നോമ്പിലൂടെ സാധിക്കണം. പട്ടിണിക്കോലങ്ങള്‍ ഈ ഭൂമിയുടെ അലങ്കാരമല്ല. നമ്മെപ്പോലെ മജ്ജയും മാംസവും എല്ലാം ഉണ്ടാവേണ്ടവരായിരുന്നു അവരും. വിധിയുടെ നറുക്ക് വീണത്‌ അവര്‍ക്കായിപ്പോയതാണ്. നമുക്ക് ലഭിച്ച ഭക്ഷണപാനീയങ്ങളും അഴകും ആരോഗ്യവും സമ്പത്തും സൗകര്യങ്ങളുമെല്ലാം അല്ലാഹു കനിഞ്ഞു നല്‍കിയതാണെന്നും, ഇല്ലായ്മ മാത്രം സ്വന്തമായുള്ള അഗതികളിലൂടെ അവന്‍ നമ്മെ പരീക്ഷിക്കുകയാണെന്നുമുള്ള തിരിച്ചറിവാണ് വിശ്വാസികളെ വ്യതിരിക്തരാക്കുന്നത്. ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും എന്ന നയം നമ്മുടെ സംസ്കൃതിക്ക് ചേര്‍ന്നതല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “അല്ലാഹു അവര്‍ക്ക് അനുഗ്രഹമായി നല്‍കിയവയില്‍ പിശുക്ക് കാണിക്കുന്നവര്‍, അതവര്‍ക്ക് നല്ലതാണെന്ന് ഒരിക്കലും കരുതേണ്ട, മറിച്ചു അതവര്‍ക്ക് നാശമാണ്. അവര്‍ പിശുക്ക് കാട്ടി പിടിച്ചുവച്ചതെല്ലാം ഉയെര്‍ത്തെഴുന്നേല്പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ ചാര്‍ത്തപ്പെടും. അല്ലാഹുവിന്നാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം. അവരുടെ ചെയ്തികളെല്ലാം സൂക്ഷ്മമായി അവന്നറിയാം. (സൂറ: ആലു ഇമ്രാന്‍)



സ്വര്‍ണ്ണവും വെള്ളിയും തങ്കരിച്ചു വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ, അവരോടു കഠിനമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക (സൂറ: തൌബ)



സകല ചാരാചരങ്ങള്‍ക്കും അനുഗ്രഹമായി വന്ന തിരുനബി (സ്വ) കാരുണ്യപ്രവര്‍ത്തങ്ങളുടെ നിരവധി കവാടങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നു തന്നു. സഹജീവികളെ സഹായിക്കാനും സാന്ത്വനപ്പിക്കാനും ചെയ്യുന്ന സേവനങ്ങളെന്തോ, അവയ്ക്കെല്ലാം പ്രതിഫലം തീര്‍ച്ച. "ഒരാളൊരു വൃക്ഷം നട്ടു, അതില്‍നിന്നു മനുഷ്യനോ മൃഗമോ പക്ഷിയോ ഭക്ഷിച്ചാല്‍ പോലും പ്രതിഫലം നല്‍കപ്പെടുമെന്നു" (മുസ്‌ലിം) പഠിപ്പിച്ച തിരുനബി (സ്വ) മറ്റൊരിടത്ത് പറഞ്ഞു: "ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പരിലസിക്കുന്നതായി ഞാന്‍ കണ്ടു. അതിനു കാരണം, വഴിയിലേക്ക് ചാഞ്ഞു നിന്ന് ജനങ്ങള്‍ക്ക്‌ പ്രയാസമായൊരു മരക്കൊമ്പ് അയാള്‍ മുറിച്ചു ഒഴിവാക്കിക്കൊടുത്തിരുന്നു". (മുസ്‌ലിം). തിരുനബിയും (സ്വ) അനാഥ സംരക്ഷകനും സ്വര്‍ഗ്ഗത്തില്‍, രണ്ടു വിരലുകള്‍ അടുത്തു നില്‍ക്കുന്നത് പോലെ, അടുത്തായിരിക്കുമത്രെ (ബുഖാരി). "വിധവള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പ്രയത്നിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവനെപ്പോലെയോ രാത്രി മുഴുവന്‍ അക്ഷീണം നിന്ന് നമസ്കരിക്കുകയും ഇടവിടാതെ നോമ്പെടുക്കുകയും ചെയ്യുന്നവനെപ്പോലെയോ ആകുന്നു" (ബുഖാരി, മുസ്‌ലിം). ഇങ്ങനെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോദ്സാഹിപ്പിക്കുന്ന തിരുവചനങ്ങള്‍ അനവധിയുണ്ട്. അവിടുന്ന് ചുരുക്കിപ്പറഞ്ഞു: "എല്ലാ ഉപകാരവും ദാനമാണ്" (ബുഖാരി, മുസ്‌ലിം).യും ചെയ്യുന്നവനെപ്പോലെയോ ആകുന്നു" (ബുഖാരി, മുസ്‌ലിം). ഇങ്ങനെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോദ്സാഹിപ്പിക്കുന്ന തിരുവചനങ്ങള്‍ അനവധിയുണ്ട്. അവിടുന്ന് ചു
രുക്കിപ്പറഞ്ഞു: "എല്ലാ ഉപകാരവും ദാനമാണ്" (ബുഖാരി, മുസ്‌ലിം).


*മലയാളക്കരയുടെ വടക്കെ അറ്റത്ത് സപ്ത
ഭാഷകളുടെ സംഗമ ഭൂമികയിൽ ഒരു വൈജ്ഞാനിക സമുച്ചയം*

ജംഷീദ് അടുക്കം

ഉമറലി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി, കൊക്കച്ചാൽ വാഫി കോളേജ്.
അറിവിന്റെയും അവബോധത്തിന്റേ യും പുതിയ ലോകം കീഴടക്കുന്നതോടൊപ്പം സേവനത്തിന്റെ സ്നേഹോഷ്മള മാതൃകകൾ സൃഷ്ടിക്കുകയാണ്
കാസർകോട് ജില്ലയിൽ ബന്തിയോട് നിന്നും 6 കിലോ മീറ്റർ മാറി, റാഫി ഇബ്നു ഹബീബ് മാലികിബ്‌നു ദീനാർ (റ )ന്റെയും ബാവ ഫകീർ വലിയുല്ലാഹ് (റ ) ന്റെയും ചാരത്ത് കൊക്കച്ചാൽ എന്ന നാട്ടിൽ ബഹു: പാണക്കാടിൻറെ പൊൻ താരകം മർഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങളുട നാമധേയത്തിലാണ് ഈ അറിവിൻ ഗോപുരം നിലകൊള്ളുന്നത്.
മുസ്ലിം കൈരളിയുടെ ആത്മീയ നായകർ സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ തിരു കരങ്ങളാൽ 2012 മെയ് 25 നാണ് ഈ മഹത് ഉദ്യമത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിക്കപ്പെട്ടത്.
ബഹു: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ നേതൃതം നൽകുന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് മമ്മുഞ്ഞി ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്.
യൂസുഫ് ഹാജി ചെയർമാനും ഉസ്താദ് എം എസ് ഖാലിദ് ബാഖവി പെരിങ്കടി സെക്രട്ടറിയുമായ 9 അംഗ ഭരണ സമിതിയാണ് ഇതിനുള്ളത്.
വിസ്മയ മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന വർത്തമാന സമൂഹത്തിന്റെ പരിച്ഛേദങ്ങളായ ഒരു കൂട്ടം പണ്ഡിതരാണ് ഇവിടെ വളർന്ന് വരുന്നത്.
വളാഞ്ചേരി മർക്കസുത്തർബിയ്യത്തിൽ ഇസ്ലാമിയ്യ കേന്ദ്രമായി പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾ റെക്ടറും ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി കോ-ഓർഡിനേറ്ററും ഉസ്താദ് സെയ്ദ് മുഹമ്മദ് നിസാമി അക്കാദമിക് ഡയറക്ടറുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സർവകലാശാലകളുടെ അംഗീകാരങ്ങൾ വാങ്ങിയ co oridination of islamic colleges (cic ) നോട് അഫിലിയേറ്റ് ചെയ്യ്ത സ്ഥാപനമാണ് ഇത്.
ആത്‌മീയതയും ആധുനികതയും സമന്വയിപ്പിച്ച വാഫി സംവിധാനമാണ് ഉമറലി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയെ വ്യതിരിക്തമാക്കുന്നത്.
SSLC വിജയിച്ച മദ്റസ ഏഴാം തരം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മെയ് ആദ്യവാരത്തിൽ CIC നേരിട്ട് നടത്തുന്ന കർക്കശമായ ഏകീകൃത പ്രവേശന പരീക്ഷയിലൂടെയാണ് കോഴ്സിലേക്ക് പ്രവേശനം ലഭിക്കുന്നത്.
സംസ്ഥാനത്തിന് അഭിമാനമായി മാറുകയാണ് കൊക്കച്ചാൽ വാഫി കോളേജ്.
ഇസ്‌ലാമിക സങ്കല്‍പ പ്രകാരം വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്. അതെവിടെ കണ്ടാലും വീണ്ടെടുക്കണം. വിജ്ഞാനസമ്പാദനം അവന്റെ ജീവിതദൗത്യങ്ങളിലൊന്നാണ്. ലോകത്തിന്റെ അറ്റം വരെ പോയിട്ടെങ്കിലും അറിവ് നേടണമെന്നാണ് ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തിയ പ്രവാചകന്‍ പഠിപ്പിച്ചതിന്റെ പൊരുള്‍ . പ്രയോജനപ്രദമായ അറിവ് പ്രദാനം ചെയ്യേണമേ എന്നായിരുന്നു പ്രവാചകന്റെ പ്രാര്‍ത്ഥനകളില്‍ ഒന്ന്.
ജ്ഞാന പ്രസരണ രംഗത്ത് ലോകത്തിനു മാതൃകയാണ് കൊച്ചു കേരളം , ഒത്തു പള്ളിൽ തുടങ്ങി മദ്രസ സംവിദാനത്തിലൂടെ കടന്ന് വന്ന് ലോക നിലവാരത്തിലുള്ള ഇസ്ലാമിക സർവ്വകലാശാലകളിലേക്ക് വരെ എത്തി അതിന്റെ ഔന്നിത്യം , ശാസ്ത്രീയമായ ഇടപെടലുകളിലൂടെ അനവധി പണ്ഡിതരെയാണ് ഇവ ലോകത്തിനു സമർപ്പിച്ചു കൊണ്ടിരിക്കുന്നത് ,
ഇവിടെയാണ്കൊക്കച്ചാൽ വാഫി കോളേജിനെ വായിക്കപ്പെടേണ്ടത് വായിക്കപ്പെടേണ്ടത് ..
പ്രവർത്തനം തുടങ്ങി ഏഴാം വയസ്സിലേക്ക് കടക്കുന്ന സ്ഥാപനത്തിൽ നിലവിൽ പ്രിപ്പറേറ്ററി ഘട്ടമായ 1 , 2 അഥവാ +1 , +2 , ക്ലസുകളിലും , ഡിഗ്രി ഘട്ടങ്ങളിലുമായി നൂറിലധികം വിദ്യാർത്ഥികളാണ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.
മത പഠനത്തിന്റെ ഗൗരവങ്ങൾക്കൊപ്പം ഭൗതിക വിജ്ഞാനങ്ങളും സ്വായത്തമാക്കുന്ന പ്രതിഭകൾ പുതിയ കാലത്തിന്റെ പ്രതീക്ഷകളാണ്. അറിവിന്റെയും സാമൂഹിക പ്രതിബദ്ധതകളുടെയും വാക്താക്കളായി ഇവർ വളർന്നു കൊണ്ടിരിക്കുന്നു.
വിവിധ ഭാഷകളിൽ അവകാഹം നേടാൻ ഇംഗ്ലീഷ്, മലയാളം, ഉറുദു, അറബിക് മുതലായ ഭാഷകളിൽ പ്രസംഗം, രചന തുടങ്ങിയവയിലും മറ്റു കായിക - സർഗാത്മക കലകളിലും പരിശീലനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പഠന പാഠ്യേതര രംഗങ്ങളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുന്നു.
കോളേജ് യൂണിയൻ MTSAക്യാമ്പസിന്റെ പ്രവർത്തനങ്ങൾക്ക് തിളക്കമേകുന്നു. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന വാഫി കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.
മത രംഗത്ത് ബിരുദാനന്തര ബിരുദവും ഭൗധിക രംഗത്ത് ബിരുദവും നൽകുന്ന വാഫി സംഭരംഭത്തിൽ 8 വർഷമാണ് കോഴ്സ് കാലാവധി.
പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങൾക്ക് പുറമെ, ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂം, വിശാലമായ ഹോസ്റ്റൽ, കാന്റീൻ, പ്ലേയ് ഗ്രൗണ്ട്, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, മുതലായവ സ്ഥാപനത്തിന്റെ പ്രൗഢി കാത്ത് സൂക്ഷിക്കുകയാണ്.
ജ്ഞാന പ്രസരണ രംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ് കൊക്കച്ചാൽ വാഫി കോളേജ് , അധ്യാപക ജീവിതത്തിൽ ഏറെ പ്രോത്സാഹനങ്ങൾ നൽകിയ സ്ഥാപനം,
നാഥൻ ഇനിയും ഉന്നതങ്ങളിൽ എത്തിപ്പെടാൻ തുണക്കട്ടെ -ആമീൻ

Saturday, May 12, 2018

ഇൽതിമാസ് ഒരോർമ്മക്കൂട്ട് 


ജംഷീദ് അടുക്കം

ലോകത്തെ ആദ്യത്തെ ജ്ഞാനസമൂഹത്തിന് അടിത്തറയിടുകയായിരുന്നു ഇസ്‌ലാം. അറിവില്ലായ്മ ഇരുളാണ്; വെളിച്ചമാണ് അറിവ്. അറിവും വിദ്യാഭ്യാസവും ഇസ്‌ലാമിലെ സുപ്രധാനമായ രണ്ട് ഘടകങ്ങളാണ്. ദൈര്‍ഘ്യമേറിയതും സമ്പന്നവുമായ ഒരു ധൈഷണിക പൈതൃകം അതിനുണ്ടായത് അത് കൊണ്ടാണ്.

ഇസ്‌ലാമിക സങ്കല്‍പ പ്രകാരം വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്. അതെവിടെ കണ്ടാലും വീണ്ടെടുക്കണം. വിജ്ഞാനസമ്പാദനം അവന്റെ ജീവിതദൗത്യങ്ങളിലൊന്നാണ്. ലോകത്തിന്റെ അറ്റം വരെ പോയിട്ടെങ്കിലും അറിവ് നേടണമെന്നാണ് ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തിയ പ്രവാചകന്‍ പഠിപ്പിച്ചതിന്റെ പൊരുള്‍ . പ്രയോജനപ്രദമായ അറിവ് പ്രദാനം ചെയ്യേണമേ എന്നായിരുന്നു പ്രവാചകന്റെ പ്രാര്‍ത്ഥനകളില്‍ ഒന്ന്.
ജ്ഞാന പ്രസരണ രംഗത്ത് ലോകത്തിനു മാതൃകയായാണ് കൊച്ചു കേരളം , ഒത്തു പള്ളിൽ തുടങ്ങി മദ്രസ സംവിദാനത്തിലൂടെ കടന്ന് വന്ന് ലോക നിലവാരത്തിലുള്ള  ഇസ്ലാമിക സർവ്വകലാശാലകളിലേക്ക് വരെ എത്തി അതിന്റെ ഔന്നിത്യം  , ശാസ്ത്രീയമായ  ഇടപെടലുകളിലൂടെ  അനവധി പണ്ഡിതരെയാണ് ഇവ ലോകത്തിനു സമർപ്പിച്ചു കൊണ്ടിരിക്കുന്നത് ,
ഇവിടെയാണ് ദാറുൽ ഹുദായെയും CIBIS നെയും ചേർത്ത് വായിക്കപ്പെടേണ്ടത് ...

ജീവിതത്തിന്റെ ചില പ്രതികൂല സാഹചര്യങ്ങളിൽ  പ്രാഥമിക പഠനം മാത്രം നേടി രണ്ടറ്റം കൂട്ടി ചേർക്കാനായി നാടും വീടും വിട്ട് പ്രവാസ മണ്ണിലെത്തിയവരിലേക്ക് കളഞ്ഞു പോയ അറിവിനെ തിരികെ നൽകപ്പെടുകയാണ് CIBIS .
ദാറുൽ ഹുദായുടെ തിരു മുറ്റത്തു നിന്നും അറിവ് നുകർന്ന ഒരു കൂട്ടം  ഹുദവി ഉസ്താദന്മാരുടെ നിതാന്ത പ്രയത്നമാണ്  ഇതിനു പിന്നിൽ .
CERTIFICATE IN BASIC ISLAMIC STUDIES,  മദ്രസ ജീവിതത്തെ വീണ്ടെടുക്കാനുള്ള അവസരമായിരുന്നു ,
ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ട സുപ്രധാന ഇസ്ലാമിക വിഷയങ്ങളാണ് പ്രതിപാദനം,
ജോലിതിരക്കിനിടെ കിട്ടുന്ന ഒരു വെള്ളി ഉറങ്ങി തീർക്കുന്നതിന് പകരം അറിവ് നുകരാനുള്ള അവസരമാണ്  CIBIS  നേടി  തന്നത് .
പ്രവാസ മണ്ണിലെത്തിയപ്പോഴും  ദീനി ജ്ഞാനത്തോടുള്ള ബന്ധം നില നിർത്തണമെന്ന ആഗ്രഹം അള്ളാഹു സ്വീകരിച്ചതായിരിക്കും,
അന്ന് മദ്രസയിൽ അവസാനമായി ഇബ്രാഹിം ഉസ്താദ് അടചു വെച്ച അറ്റൻഡൻസ് പുസ്തകം വീണ്ടും സിബിസിലെ ഉസ്താദന്മാരിലൂടെ തുറക്കപെട്ടപ്പോൾ മനസ്സ് വല്ലാതെ സന്തോഷിച്ച് പോയി ,ഫിഖ്‌ഹും , താരിഖും , തജ്‌വീദും , തഫ്സീറും , അറബിയും , സോഷ്യൽ ലൈഫും ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു , പ്രവാചക ജീവിതത്തെ അടുത്തറിയാനുതകുന്ന  സെൽഫ് റഫറൻസ് പുസ്തകം തിരു നബി (സ )യുടെ ദൈനം ദിന ജീവിതത്തെ  ലളിതമായ രീതിയിൽ വിവരിക്കുന്നു , അവകൾ ജീവിതത്തിൽ പകർത്താൻ ഏറെ പ്രജോദിപ്പിക്കുകയാണ് ,

ജ്ഞാന സമ്പാദനത്തിനെന്ത് പ്രായം , ?

സഹപാഠികളിൽ ഏറെ പ്രായം കൂടിയവരും ഉണ്ടായിരുന്നു , ആവേശത്തോടെയാണ് അവർ ക്ലാസുകളിലേക്ക്  കടന്ന് വന്നിരുന്നത്, അവരുടെ മനസ്സിൽ സന്തോഷം തുളുമ്പുന്നത് കാണാമായിരുന്നു.,.

യാത്ര

ഉസ്താദന്മാരുടെ കൂടെ ഇണങ്ങി ചേർന്നുള്ള യാത്ര ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നായി മാറി , പല യാത്രകൾ പോയിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ നവ്യമായ അനുഭുതിയായിരുന്നു ഈ യാത്രയിലുടനീളവും ,
പരസ്പരം സ്നേഹങ്ങൾ പങ്ക് വെച്ചുള്ള യാത്ര , ജീവിത ഭാരവും പേറി വിമാനം കയറിയ സഹപാഠികളുടെ അന്നത്തെ കയ്‌പേറിയ കഥകളും , പ്രയാസങ്ങളെ അതി ജീവിച്ച് ഇന്ന് സന്തോഷത്തോടെ പുഞ്ചിരിക്കുന്ന കഥകളും വിവരിക്കാനുള്ള വേദിയായി മാറി ഒപ്പം പ്രിയപ്പെട്ട ഉസ്താദ്മാർ ,
ദാറുൽ ഹുദാ എന്നാ ജ്ഞാന ഗോപുരത്ത് തീർത്ത മധുരിക്കുന്ന ഓരോ ഓർമ്മകളും പങ്ക് വെച്ചപ്പോൾ അവരുടെ മനസ്സൊരാൾപ്പ നേരം തിരിച്ചു കിട്ടാത്ത ആ സുവർണ്ണ കാലത്തേക്ക് കൊണ്ട് പോകുന്നത്  കാണാമായിരുന്നു,

പരീക്ഷ ചൂട് വർഷങ്ങൾക്ക് ശേഷം വീണ്ടും പറന്നെത്തി
പരീക്ഷ കാലം എന്നും വേറിട്ടൊരനുഭവമാണ് , താൽക്കാലിക വിജയത്തിന് വേണ്ടിയുള്ളതല്ല ഈ പരീക്ഷ  , മറിച്ഛ് ജീവിത വിജയത്തിന് വേണ്ടിയുള്ളതായിരുന്നു , വിശുദ്ധ ദീൻ കൽപ്പിക്കുന്ന നന്മ തിന്മകളെ മനസ്സിലാക്കാനും ജീവിത വിശുദ്ധി കൈവരിക്കാൻ  വേണ്ടിയുള്ള ജ്ഞാനം നുകരാനുള്ള പ്രോത്സാഹനത്തിന് വെണ്ടയായിരുന്നു ഇത്. സംശയ നിവാരണത്തിന് വേണ്ടി  വാട്സാപ്പ് ഗ്രുപ്പിലൂടെ ഉസ്താദ്മാർ  സതാ തയ്യാറായിരുന്നു. 
CIBIS നു വേണ്ടി  പ്രിയപ്പെട്ട ഉസ്താദന്മാർ സമയത്തിനു മുന്നേ  ഓടി ചാടി എത്തിയത്  മറ്റൊന്നിനും  വേണ്ടിയല്ല,   പഠിച്ചവ മറ്റുള്ളവരിലേക്ക് പകരുക എന്ന തിരു വാക്യം ഉൾകൊണ്ടത് കൊണ്ട് മാത്രമായിരുന്നു  , അവയിലൂടെ പരലോക രക്ഷകരിൽ ഉൾപ്പെടാൻ അത് ഹേതുവാകും -നാഥൻ തുണക്കട്ടെ

ഇൽതിമാസ് ഇനി എന്നും സ്മരിക്കപ്പെടും

പ്രാവാസ പട്ടമണിഞ്ഞത് മുതൽ യു എ ഇ യുടെ വിവിധ ദിക്കുകളിലായി വിവിധ പരിപാടികളിൽ സംബന്ധിച്ചപ്പോഴൊന്നും ലഭിക്കാത്തൊരനുഭൂതി ഇവിടെ പ്രകടമായിരുന്നു, കോളേജിന്റെ പടിയിറങ്ങാൻ അവസാന ബെൽ മുഴുങ്ങും നേരം ഞങ്ങൾ സഹപാഠികൾക്കായി ഒരുക്കിയ ഫയർവെൽ പാർട്ടിയുടെ അതെ പ്രതീതി , അത്രകാലം കൂടെ പഠിച്ചവരെയും , പഠിപ്പിച്ച അദ്ധ്യാപകരുടെയും സ്നേഹോപദേശങ്ങൾ, അവരെ പിരിയുമ്പോഴുള്ള വേദന...
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് CIBIS ലൂ CIBIS കടന്ന് വന്നതോടെ ഞങൾ തീർത്തത് ഒരിക്കലും പിരിയാനാവാത്ത ഗുരു ശിഷ്യ ബന്ധമായിരുന്നു ,
ടെ ഞങ്ങൾ അത്രേമേൽ അടുത്തിരുന്നു , നാടിന്റെ ഏതോ ഇട്ടാ വട്ടങ്ങളിൽ നിന്നും പ്രവാസത്തിന്റെ വിവിധ ദിക്കുകളായിരുന്നവരെ കോർത്തിണക്കാൻ
ജീവിത യാത്രയ്ക്കിടെ പലരെയും കണ്ടു മുട്ടുമ്പോഴും ഈ ബന്ധം ഒരിക്കലും മറക്കാനാവാത്ത വിധം ദൃഢമായതാണ് .
അല്ലാഹു ഇഷ്ടപ്പെടുന്നവരാണ് ഉലമാക്കൾ , അവരാണ് ദീനിന്റെ യഥാർത്ഥ പ്രാചാരകർ , ദാറുൽ ഹുദാ എന്നാ മലർവാടിയുടെ തിരു മുറ്റത്ത് അന്തിയുറങ്ങുന്ന മഹാരദർ കോർത്തിണക്കിയ മഹിത കുടുംബത്തോടൊപ്പമാണ് ഞങ്ങൾ , അവർ പരത്തിയ വെളിച്ചം ഞങ്ങളിലുമെത്തി, ആ ശോഭ ഇനി കെടാത്ത സൂക്ഷിക്കുകയാണ് ഇനി   ദൗത്യം.
ഏറെ അഭിമാനമുണ്ട് , ഒത്തിരി പ്രതീക്ഷയുമുണ്ട് ,
ഇനി പ്രാർത്ഥിക്കാൻ ദാറുൽ ഹുദാ കുടുംബവും കൂടെ ഉണ്ടല്ലോ ....
ഹാദിയ യുടെ ഈ ദൗത്യം നാഥൻ വിജയിപ്പിക്കട്ടെ ,
നാഥാ ഈ ബന്ധം സ്വർഗത്തിൽ കൂടിച്ചേരുന്ന ബന്ധമാക്കി മാറ്റേണമേ - ആമീൻ

ജംഷീദ് അടുക്കം 

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...