റദ്ദുച്ചയുടെ വിയോഗം താങ്ങാനാവാത്തതാണ്
ജംഷീദ് അടുക്കംഈ പ്രഭാതം പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചതായിരുന്നു, ഒരിക്കലും വിശ്വസിക്കാനാവാത്ത വാർത്ത,
കേട്ടപാടെ സ്തംഭിച്ചു, സാദാരണക്കാരുടെ പ്രിയപ്പെട്ട റദ്ദുച്ച യാത്രയായിരിക്കുന്നു .
പി ബി അബുൽ റസാഖ് എന്നതിലുപരി റദ്ദുച്ച എന്ന പേര് കൊണ്ടാണ് പ്രിയ നേതാവ് ജനകീനായത്.അത്ര മനോഹരമായിട്ട് തന്നെയാണ് അതിനെ അദ്ദേഹം സ്വീകരിച്ചതും.
സൗമ്യതയുടെ വ്യക്തിത്വം,സർവരാൽ സ്വീകാര്യൻ,ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച നായകൻ ,
വർണ്ണനയുടെ വാക്കുകൾ ഏതോ എല്ലാം റദ്ദുച്ചയിൽ സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ട് .
മഞ്ചേശ്വത്തിന്റെ പ്രതിച്ഛായയെ മാറ്റി എടുക്കുന്നതിൽ റദ്ദുച്ച ഉണ്ടാക്കിയെടുത്ത ഇടപെടലുകൾ കക്ഷി ഭേതമന്ന്യേ അംഗീകരിച്ച് കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്,
തനി കാസറകോടനായിട്ടാണ് എന്നും പ്രിയപെട്ട റദ്ദുച്ച പ്രവർത്തിച്ചത്, എം എൽ എ എന്നതിലുപരി തന്റെ കർമ്മ മണ്ഡലത്തിൽ അദ്ദേഹം ഒപ്പിയെടുത്തത് ഒരുപാട് പാവപ്പെട്ടവരുടെ കണ്ണീരാണ്.
എല്ലാവരോടപ്പം ചേർന്ന് നിൽക്കാനും അവരെ ചേർത്ത് പിടിക്കാനും റദ്ദുച്ച മുന്നിലുണ്ടായിരുന്നു , മണ്ഡലത്തിലെ സർവ്വ പരിപാടികൾക്കും, ക്ഷണിക്കപ്പെടുന്ന വിവാഹങ്ങൾക്കും ഓടി എത്തി തന്റെ സാന്നിധ്യം അറിയിക്കാൻ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പ്രിയ നേതാവ് കാണിച്ചിട്ടുണ്ട്.
രസകരമായ ശൈലിയിൽ ഇടപെടുമ്പോൾ എം എൽ എ എന്നാ പ്രൗഢിക്കപ്പുറം ഒരു സാധാരണക്കാരനെ പോലെ നിൽക്കാനായിരുന്നു അദ്ദേഹത്തിഷ്ടം ,
ആർക്കും എപ്പോഴും കടന്നു ചെല്ലാനുള്ള തുറന്ന വാതിലായിരുന്നു അദ്ദേഹത്തിൻറെ മുന്നിൽ , നിരവധി ആവശ്യങ്ങളുമായി കടന്ന് വരുന്ന പാവപ്പെട്ടവന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ ആദ്ദേഹം കാണിച്ച മനസ്സിനു പകരം എന്താണ് നൽകാനാവുക.
ഒരു വിടവ് നികത്തും മുമ്പേ മറ്റൊരു വിയോഗം കൂടി ..
നാഥാ പ്രിയ നേതാവിന്റെ പരാത്രികാ ലോകം സൗഖ്യത്തിലാകേണമെ ...
No comments:
Post a Comment