പ്രിയ മാധ്യമ പ്രവർത്തകരോട് ....
ജംഷീദ് അടുക്കംനിങ്ങളുടെ ക്യാമറ കണ്ണുകളെ ഒന്ന് കാസറകോട്ടേക്ക് തിരിക്കാമോ ?
അവിടെ ഒരു സത്യഗ്രഹം നടക്കാൻ തുടങ്ങീട്ട് വര്ഷം 8 കഴിഞ്ഞു,
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ തിളങ്ങി നിൽക്കുന്ന പണ്ഡിതരായ സി എം അബ്ദുല്ല മൗലവിയെ പാതി രാത്രിയുടെ കൂരിരുട്ടിൽ കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിൽ നിന്നും ഇന്നും മുക്തമായിട്ടില്ല ഒരു ജനത .
വന്ദ്യ വയോധികനായ നിസ്വാർത്ഥരായ ആ മനുഷ്യനോട് എന്തിനാണ് ആ ക്രൂര ഹത്യ ചെയ്‌തത്?
ഉത്തരം കണ്ടത്താൻ നിങ്ങൾക്കാകും ?
കാരണം ഇതുക്കും മേലെയുള്ള വിഷയങ്ങളിലെ ചുരുളുകളെ മുഘ്യദാരയിലേക്ക് കൊണ്ടെത്തിക്കുന്നതിൽ നിങ്ങൾ ചെലുത്തിയ ഇടപെടലുകൾ ചെറുതല്ലല്ലോ .
ആത്മഹത്യയാക്കി ചിത്രികരിച്ചാൽ വിഷയം അവസാനിക്കുമെന്ന് കരുതിയ കാപാലികർക്കും കൂട്ടാളികൾക്കും തെറ്റു പറ്റി, നട്ടുച്ചയെ ചൂണ്ടി കൂരിരുട്ടാണെന്ന് പറഞ്ഞാൽ ഉൾക്കൊള്ളുന്ന ജനതായോ അത്തരത്തിൽ ജീവിതത്തെ തള്ളി നീക്കിയ സാധാരണക്കാരനോ അല്ല സീ എം ഉസ്താദ്.
നടന്നു നീങ്ങിയ നാൾ വഴികളിൽ ചരിത്രം തീർത്ത മഹാത്ഭുതമായിരുന്നു ആ മനുഷ്യൻ .
നാളുകൾ മെല്ലെ മെല്ലെ നീങ്ങി പോകുമ്പോൾ വിഷയം മെല്ലെ മെല്ലെ ഒതുങ്ങി പോകുമെന്ന് കരുതി കാണും കൊലയാളികളും സംഘവും ,പക്ഷെ ഇന്നും ഓരോ സൂര്യാസ്തമയവും സീ എം ഉസ്താദിനെ ഓർത്തു കൊണ്ടാണ് കടലിലേക്ക് നീങ്ങുന്നത്, ഓരോ പ്രഭാതവും ആ മഹാ പ്രതിഭയെ ഇല്ലാതാക്കിയവർക്ക് നേരേയാണ് വെളിച്ചം വീശുന്നത്.
സി ബി ഐ യുടെ ചീഞ് നാറുന്ന കഥകൾ പുറത്ത് വരുമ്പോൾ പ്രമാദമായ വിഷയത്തിന്റെ ചുരുൾ അഴിയാതിരിക്കാൻ പ്രതികൾ നടത്തിയതും ചില്ലറ ഇടപെടലുകളല്ലന്ന് വ്യക്തം ,
ദിനേന വസ്തുതകൾക്ക് നേരെ വിരൽ ചൂണ്ടുന്ന യാഥാർത്യങ്ങൾ നിങ്ങൾക്ക് മുന്നിലുമുണ്ട്....
നാളിതുവരെയായി മാധ്യമങ്ങൾ ഗൗരവർഹമായ വിഷയത്തെ പ്രാധാന്യത്തോടെ എടുക്കുകയോ അന്തി ചർച്ചകളിൽ കൊണ്ട് വരുന്നതായോ കാണുന്നില്ല,
വിഷയം കാസറകോട് ആയത് കൊണ്ടാണോ? അതോ പ്രതികളെ ഭയന്ന് കൊണ്ടോ ?
പ്രതീക്ഷയുണ്ട് ,
സത്യം സത്യമായി പുറത്ത് വരിക തന്നെ ചെയ്യും ...ഇച്ചിരി വൈകിയാണെങ്കിലും...
# കൊന്നതാണ് സി എം എന്ന പണ്ഡിത വരേണ്യരെ*
No comments:
Post a Comment