പുതിയ ലോകത്തെ അതിര് കടക്കുന്ന ആഭാസങ്ങൾ
ജംഷീദ് അടുക്കം
ഫേസ്ബുക്കും വാട്സാപ്പും പോലെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് , ടിക് ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകൾ. വീഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു.
ഫെയ്സ്ബുക്കും വാട്സാപ്പും വിട്ട് യുവതി യുവാക്കൾ ഇപ്പോൾ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ലോക്കിൽ ഫോളവേഴ്സിനെ കിട്ടാൻ ലക്ഷ്യമിട്ട് കൗമാര പ്രായക്കാർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ ഇപ്പോൾ നാടിനു തന്നെ തലവേദനയായിരിക്കുന്നു. വീടിനകത്തും പുറത്തും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുകയാണ്.
2016 സെപ്തംബറിൽ പുറത്തിറക്കിയ ആപ്പ് 2017 സെപ്‌റ്റംബറോടെ കൂടുതൽ വ്യാപിപ്പിക്കാൻ തുടങ്ങി ഇൻഡോനേഷ്യയിലെ പ്രചാരണം കുടുതകൾ അതിര് കടന്നപ്പോൾ അതിനെ തടയിടാനാണ് പിന്നീട് രാജ്യം മുതിർന്നത്,
അശ്ലീലതകൾ പ്രചരിപ്പിച്ചും പരസ്‌പര സ്പർദകൾ വളർത്തി വിട്ടും വൈരാഗ്യങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് നിലവിലെ ടിക് ടോക്കിന്റെത് ,
ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് പാട്ടു പാടി Ticktok ൽ ബാക്ഗ്രൗണ്ടാക്കി കെെയ്യിൽ കാട്ടു ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡ് ആക്കി ധാരാളം അനുകരണങ്ങൾ നടന്ന വാർത്തയും അതുണ്ടാക്കിയ പ്രത്യാഘാതവും ചർച്ചചെയ്യപ്പെട്ടതാണ്
മ്യൂസിക്കലി എന്ന പേരിൽ ഡബ് സ്മാഷ് ഹിറ്റുകളുടെ വേദിയായ ടിക്ക് ടോക്ക് അശ്ലീല പ്രദർശനത്തിന്റെ അതിർ വരമ്പുകളെല്ലാം ലംഘിക്കുന്നു. ലൈക്കിനും കമന്റിനും വേണ്ടി യുവതികൾ അടക്കമുള്ളവർ മേനി പ്രദർശനവുമായി കളം നിറഞ്ഞതോടെ യുവാക്കൾ ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ച് ടിക്ക് ടോക്കിൽ അക്കൗണ്ട് എടുക്കുകയാണ്. മേനി പ്രദർശനത്തിന്റെ ഏറ്റവും വലിയ കടമ്പയായാണ് ഇപ്പോൾ ടിക്ക് ടോക്കിലെ ട്രെന്റ് ,
ടിക് ടോക് ഉണ്ടാകുന്ന ദോഷങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പലതവണ പൊലീസും രംഗത്തെത്തിയിരുന്നു ..
നാട്ടുകാരെ കളിയാക്കിയും വഞ്ചിച്ചും ബുദ്ധിമുട്ടിച്ചും വിഡിയോ പകർത്തുന്നവരുടെ ലക്ഷ്യം ടിക് ടോക്കിലെ ആരാധകരെയാണ്.
ആയിരം ലൈക്കിനു വേണ്ടി സംസ്കാരത്തെ വൃണപ്പെടുത്തും വിതം പരിസരം മറന്ന് കൊണ്ട് ചിലർ ചെയ്യുന്ന ആഭാസങ്ങൾ തടയപ്പെടേണ്ടതുണ്ട്,
വിശുദ്ധ ഇസ്‌ലാമിന്റെ മനോഹരമായ ജീവിത രീതികളെ വലിച്ചെറിഞ് പൊതു സ്‌ക്രീനിൽ അഭിനയിക്കാൻ മുതിരുന്നു പെൺകുട്ടികൾ ചോദ്യ ചെയ്യപ്പെടുന്നത് പവിത്രമായ ഒരു ചട്ടക്കൂടിനെയാണ് .
സോഷ്യൽ മീഡിയയുടെ വരവോടെ പല നന്മകൾക്കും അത് വഴി തെളിച്ചെങ്കിലും അത് മാറ്റിയെടുത്ത സംസ്കാരവും ജീവിത രീതിയും തിരിച്ചെടുക്കാനായില്ല എന്നത് വസ്തുതയാണ് .
അപകടത്തില്‍ പെടുന്നവനെ രക്ഷിക്കുന്നതിനെക്കാളും പ്രധാനമായും അപകടത്തിന്റെ ഫോട്ടോയെടുത്ത് അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനാണ് പലരുടെയും ശ്രമങ്ങൾ . തൊട്ടുമുന്നില്‍ നില്‍ക്കുന്ന ആളുകളോട് സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കത്തവര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ ഒരു പ്രയാസവുമില്ലതയായി . വീട്ടിലെത്തുന്ന അതിഥിയെ സല്ക്കരിക്കുന്നതിലും അയല്‍വാസിയുടെ വിശേഷങ്ങള്‍ അറിയുന്നതിലും പ്രധാനം പലപ്പോഴും നേരിട്ട് ഒരു പരിചയവുമില്ലാത്ത ആളുകളോട് ചാറ്റ് ചെയ്യുന്നതിലേക്ക് എത്തപ്പെട്ടു .
വിപണിയിൽ മുന്നിൽ എത്താനും മത്സര രംഗത്തുള്ള ഇത്തരം അപ്ലിക്കേഷനുകളുടെ ടാർജറ്റും കൗമാരക്കാരെയാണ്, ധാർമിക മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ തകരുന്നത് നന്മയുടെ നാളകളെയാണ്,
അമിത ആവേശക്കാരായ കുട്ടികൾക്ക് മുന്നിൽ രക്ഷിതാക്കളുടെ മൗനം ഒരുപക്ഷെ വലിയ പ്രയാസങ്ങളിലേക്ക് ചെന്നെത്തിച്ചേക്കാം,
"സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്ന ഒരു തലമുറയെ ഞാനേറെ ഭയക്കുന്നു " ആൽബർട്ട് ഐൻസ്റ്റീൻ
No comments:
Post a Comment